വിമാന ഇന്ധനവുമായി കൊച്ചിയിൽ നിന്നും ആദ്യത്തെ ട്രക്ക് കണ്ണൂരിലെത്തി
കണ്ണൂര്ര്‍ വിമാനത്താവളത്തിലേക്കു വിമാന ഇന്ധനവുമായി (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍- എടിഎഫ്) ബിപിസിഎല്‍ കൊച്ചി റിഫൈറിഫൈനറിറിഫൈനറിയിൽ നിന്നാണ് ആദ്യത്തെ ട്രക്ക് പുറപുറപ്പെട്ടത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കന്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വി. തുളസിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ബിപിസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍ വിജയ് രഞ്ജന്‍, ഏവിയേഷന്‍ മാനേജര്‍ പ്രശാന്ത് വി. കമ്മത്ത്, ബിപിസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍മാരായ മുരളി മാധവന്, ബാബു ജോസഫ്, സുബ്രമണി അയ്യര്‍, അനന്തകൃഷ്ണന്, സുരേഷ് ജോണ്‍ എന്നിവരും മറ്റു ജീവനക്കാരും പങ്കെടുത്തു.
കണ്ണൂര്‍ വിമാനത്താവളത്തിലെ വിമാന ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ബിപിസിഎലുമായി ചേര്‍ന്നുള്ള സംരംഭമായ ബികെഎഫ്എഫ്പിഎലിന്റെ കീഴിലാണു സംഭരണ കേന്ദ്രം സ്ഥാപിച്ചത്. 450 കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ടു ഭൂതല ടാങ്കുകളും 45 കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ടു ഭൂഗര്‍ഭ ടാങ്കുകളും ഇന്ധനം ടാങ്കറിലേക്കു നിറക്കുന്നതിനു നാലു ബേകളും ഓഫീസും ഉള്‍പ്പെട്ടതാണ് മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രം.
216.80 കോടി രൂപ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനു ചെലവഴിച്ച ബിപിസിഎലിനു വിമാനത്താവള കന്പനിയില്‍ 21.68 ശതമാനം ഓഹരി വിഹിതവുമുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3.43 ശതമാനം ഓഹരിവിഹിതവും വിമാന ഇന്ധനസംഭരണ കേന്ദ്രവും ബിപിസിഎലിനുണ്ട്. 29 കിലോ ലിറ്റര്‍ എടിഎഫുമായെത്തിയ ട്രക്കിനു കണ്ണൂര്‍ വിമാനത്താവളത്തിലെ വിമാന ഇന്ധന സംഭരണ കേന്ദ്രത്തില്‍ ഇന്നലെ വരവേല്പ് നല്കി.



No comments